ദുബായ് : “ബസ് ഓടിച്ചു കൊണ്ടിരിക്കുമ്പോൾ മുകളിലെ ഡെക്കിൽ നിന്നും നിലവിളി കേൾക്കുന്നുണ്ടായിരുന്നു. ബസ് നിർത്തി മുകളിലേക്ക് കയറി. പ്രസവ വേദനയാൽ കരയുന്ന ഒരു സ്ത്രീയെയാണ് കണ്ടത്.”
41 കാരനായ ഈജിപ്ഷ്യൻ ബസ് ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ വാക്കുകളാണിവ.യാത്രക്കാരോട് സ്ഥലമൊരുക്കാനും ബസിൽ നിന്ന് ഇറങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. ശേഷം ഉടൻ തന്നെ ബസ് ഓപ്പറേഷണൽ കൺട്രോൾ സെന്ററുമായി ബന്ധപ്പെട്ടു,
അവർ ആംബുലൻസും യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകാൻ മറ്റൊരു ബസും അയച്ചു. ഉഗാണ്ടയിൽ നിന്നുള്ള ആ സ്ത്രീ ഒരു പെൺകുന്നിന് ജീവൻ പകർന്നു. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിക്കാൻ കൃത്യസമയത്ത് ആംബുലൻസ് എത്തി. 2007 മുതൽ ബസ് ഡ്രൈവറായ മുസ്തഫയെ ആർടിഎ പ്രശംസിക്കുകയും ചെയ്തു.
അമ്മയുടെയും യാത്രക്കാരുടെയും സ്വകാര്യതയും സുരക്ഷയും നിയന്ത്രിക്കുന്നതിന് ശരിയായ സമയത്ത് ശരിയായ നടപടികൾ കൈക്കൊള്ളാനുള്ള മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം.
ഗൾഫ് ഫോക്കസ് ദുബായ്