അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും സി ഇ ഒ യുമായ ഖലാഫ് അഹ്മദ് അൽ ഹബ്തൂർ 3 അഫ്‌ഗാനി പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം സ്പോൺസർ ചെയ്തു പുതുജീവിതം വാഗ്ദാനം ചെയ്യുകയാണ് .മുൻപ് ട്വിറ്റെർ എന്നറിയപ്പെട്ടിരുന്ന എക്സിൽ പെൺകുട്ടികളെ കണ്ടുമുട്ടുന്നതിന്റെ ഒരു വീഡിയോ പോസ്റ്റ് ചെയ്ത അൽ ഹബ്തൂർ ഹൃദയസ്പർശിയായ ഒരു വിഡിയോയിൽ പറഞ്ഞത് ഇങ്ങനെ ആണ്. “നിങ്ങളെന്റെ പെണ്മക്കളെപ്പോലെ ആണ് ,യൂ എ ഇ ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം എന്നും രാജ്യത്തിനകത്തു പോലും ഏറ്റവും സുരക്ഷിതവുമായ ഇടങ്ങളിലൊന്നാണ് തങ്ങൾ ഇപ്പോഴുള്ളത് എന്നും ,നിങ്ങൾക്കായി ഏറ്റവും മികച്ച സർവകലാശാല ആണ് നിങ്ങളുടെ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തതെന്നും ,നിങ്ങൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യത്തിലേക്കാണ് നിങ്ങൾ വരുന്നതെന്നും അദ്ദേഹം ദുബായ് സർവകലാശാലയുടെ പ്രസിഡന്റ് ഈസ ബെസ്‌തകിയുടെ സാന്നിധ്യത്തിൽ അഫ്ഗാൻ വിദ്യാർഥികളോട് പറഞ്ഞു .
ഗൾഫ് ഫോക്കസ് ദുബായ്