32 ഏഷ്യൻ അറബ് പൗരന്മാർ അടങ്ങുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെ ആണ് ഷാർജ പോലീസിന്റെ ലഹരി വിരുദ്ധ സേന അൺവെയ്‌ലിങ് കർട്ടൻ എന്ന പേരിട്ട ഓപ്പറേഷനിൽ പരാജയപ്പെടുത്തിയത്. 14 മില്യൺ ദിർഹം മൂല്യമുള്ള മയക്കുമരുന്നും, ഒരു ദശ ലക്ഷത്തിലധികം സൈക്കോട്രോപിക് വസ്തുക്കളും രാജ്യത്തേക്ക് കടത്താൻ സംഘം ശ്രമിച്ചത്. അയൽ രാജ്യങ്ങളിലെ സുരക്ഷാ സേവനങ്ങളുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഈ ഒരു അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയെ കുറിച്ച് ഒരു അൺനോൺ സോഴ്സ് വഴി ആണ് യു എ യിൽ വിതരണത്തിനും വ്യാപാരത്തിനായി മയക്കുമരുന്ന് ഇറക്കുമതി ചെയ്യാൻ ലക്ഷ്യമിടുന്നു എന്നുള്ള വിവരം ഷാർജ പോലീസിലെ ആന്റി നാർക്കോട്ടിക് വിഭാഗത്തിന് വിവരം ലഭിച്ചത് എന്ന് ഡയറക്ടർ കേണൽ മജീദ് അൽ അസം വെളിപ്പെടുത്തി.
കൃത്യമായ തെളിവെടുപ്പിലൂടെയും 24 മണിക്കൂറും നിരീക്ഷണത്തിലൂടെയും ആണ് സംഘം 50 കിലോ കഞ്ചാവും 49 ലിറ്റർ ലിക്വിഡ് ക്രിസ്റ്റലുമായി സംഘത്തെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വലിയ ഒരു ശൃംഖല ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ സാധിച്ചു. അയൽ എമിറേറ്റിലെ ഒരു രഹസ്യ ഗോഡൗൺ ആയിരുന്നു നിയമവിരുദ്ധ വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള സംഘത്തിന്റെ ആസ്ഥാനം. വലിയ രീതിയിലുള്ള ആസൂത്രണങ്ങൾ ആണ് പ്രതികൾ പദ്ധതി ഇട്ടിരുന്നത്. മയക്കുമരുന്ന് കടത്താൻ സംഘം രണ്ടു രീതികൾ ആണ് ഉപയോഗിച്ചത്. ആദ്യം അവർ നിയമവിരുദ്ധ സൈക്കോട്രോഫിക് ലഹരി വസ്തുക്കൾ കടത്താൻ ഒരു കസ്റ്റംസ് ക്ലീറെൻസ് കമ്പനിയുടെ സേവനം ചുഷണം ചെയ്തു. അതിനു ശേഷം രാജ്യത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ ഉള്ളിൽ രഹസ്യമായി ലിക്വിഡ് ക്രിസ്റ്റൽ മയക്കുമരുന്ന് ഒളിപ്പിച്ചു. എന്നിരുന്നാലും അവരുടെ പദ്ധതികൾ പോലീസ് പരാജയപ്പെടുത്തുകയും പിടികൂടുകയും ചെയ്തു. മയക്കു മരുന്ന് കടത്തലിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ ഷാർജ പോലീസ് ലക്ഷ്യമിടുന്നത് തുടരുമെന്ന് നാർക്കോട്ടിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ പറഞ്ഞു