ഗാസയിൽ ഒരു മണിക്കൂർ തന്ത്രപരമായ വെടിനിർത്തൽ പരിഗണിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി. മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുവേണ്ടിയും ബന്ധിയാക്കപ്പെട്ടവർക്ക് രക്ഷപെടാനുമായാണ് ഒരു മണിക്കൂർ ആക്രമണം നിർത്തിവെക്കാനുള്ള സൂചന നൽകിയത്.
യു.എസ് വാർത്ത ചാനൽ എംബസിക്കു നൽകിയ അഭിമുഖത്തിലാണ് താത്കാലിക വെടിനിർത്തലിനെ കുറിച്ച് പറഞ്ഞത് എന്നാണ് അറിയുന്നത്.
മാനുഷിക സഹായം എത്തിക്കുന്നതിനായി കുറച്ചു നേരത്തേക്ക് ആക്രമണം നിർത്തിവെക്കണമെന്ന് യു.എസ് മുന്നോട്ട് വെച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യങ്ങളുടെ പ്രതികരണമായാണ് വെടി നിർത്തൽ സൂചന ലഭിച്ചത്.
എന്നാൽ ഇസ്രായേൽ പലസ്തീൻ സംഘർഷം തുടങ്ങിയിട്ട് 30 നാൾ പിന്നിടുമ്പോൾ യുദ്ധഭൂമിയിൽ നിന്നും വരുന്ന വാർത്തകൾക്ക് യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്.
തിങ്കളാഴ്ച രാത്രിയും ഗാസയിൽ ഇസ്രായേൽ ശക്തമായ ആക്രമണം നടത്തി. ഹോസ്പിറ്റലുകൾ ലക്ഷ്യം വെച്ചായിരുന്നു ആക്രമണങ്ങൾ. ഗാസയിലെ അൽഷിഫ ആശുപത്രിക്കു മുകളിലായാണ് ഇസ്രായേൽ ബോംബിട്ടത്. ഇവിടെ ഇന്ധനം തീർന്നതായി നേരെത്തെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10000 കവിഞ്ഞു. ഇതിൽ 4000 നു മുകളിൽ കുട്ടികൾ ആണ്.