താമസനിയമം ലംഘിച്ചവരെയും, അതിർത്തി സുരക്ഷാ ചട്ടം ലംഘിചവർ , തൊഴിൽ നിയമ ലംഘനം നടത്തിയവർ തുടങ്ങി 16695 വിദേശികൾ ആണ് ഒരാഴ്ചക്കിടെ സൗദിയിൽ പിടിയിലായതു. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സം യുക്ത പരിശോധനയിൽ ആണ് ഇവർ പിടിയിലായത്.
10518 പേർ താമസ നിയമം ലംഘിച്ചവരും,3953 പേർ അതിർത്തി സുരക്ഷാ ചട്ടം ലംഘിച്ചവരും ,2224 പേർ തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്.രാജ്യത്തേക്ക് അതിർത്തി കടത്താൻ ശ്രമിക്കുന്നതിനിടെ 789 പേരും അറസ്റ്റിലായി. ഇവരിൽ ഭൂരിപക്ഷവും യമനികളും,എത്യോപ്യക്കാരുമാണ്. നിയമലംഘനത്തിന് കൂട്ട് നിന്ന 18 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട് . ആകെ മൊത്തം 49890 പേരെ ആണ് സൗദി ഇതുവരെ നിയമലംഘകർ എന്ന നിലയിൽ പിടിച്ചിട്ടുള്ളത്. പിടിക്കപെട്ടവരെ ഉടൻ തന്നെ നാടുകടത്താൻ ആണ് തീരുമാനം.