കഫിയ പുതച്ചിരിക്കുന്ന ഉണ്ണി യേശുവിനെയാണ് ബത്ലഹേമിൽ പലയിടങ്ങളും കാണുന്നതന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.യേശുവിന്റെ പിറവി ആഘോഷിക്കാൻ വിശ്വാസികൾ ഒഴുകിയെത്തുന്ന നഗരത്തിൽ ഇത്തവണ പ്രാർഥനാ ചടങ്ങുകൾ മാത്രമാണുള്ളത്
ഇസ്രായേല്‍-ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബത്‌ലഹേമിൽ ആഘോഷങ്ങളില്ലാതെ സമാധാന സന്ദേശങ്ങളാണ് നൽകുന്നത് . മാംഗര്‍ സ്‌ക്വയറിനെ സാധാരണയായി അലങ്കരിക്കുന്ന ഉത്സവ വിളക്കുകളും ക്രിസ്മസ് ട്രീയും ഇവിടെ കാണാനില്ല. പാതിരാ കുര്‍ബാനകള്‍ പോലും ഇത്തവണയില്ല
പുല്‍ക്കൂടുകള്‍ക്കും ക്രിസ്മസ് ട്രീകള്‍ക്കും പകരം ഇത്തവണ കല്ലുകളും മണ്‍കൂനകളുമാണ് ബത്‌ലഹേമിനെ അലങ്കരിക്കുന്നത്.യുക്തിരഹിതമായ യുദ്ധത്തിന് വേണ്ടി സമാധാനത്തിന്റെ രാജകുമാരൻ തിരസ്കരിക്കപ്പെട്ടുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.ഇസ്രായേല്‍-ഫലസ്തീൻ യുദ്ധത്തെ നേരിട്ട് പരാമര്ശിക്കാതെയായിരുന്നു ഫ്രാൻസിസ് മാർപാപ്പ ഇങ്ങനെ പറഞ്ഞത്
