ട്രാഫിക് അപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്മാർട്ട് സംവിധാനം ഒരുക്കിയിരിക്കുക ആണ് ദുബായ് പോലീസ് .കഴിഞ്ഞ 8 മാസത്തിനിടെ 107 അപകടങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് .അതിൽ 3 പേര് മരിക്കുകയും 75 പേർക് പരിക്കേൽക്കുകയും ചെയ്തിരുന്നു ,നിർബന്ധിത പാത പാലിക്കാത്തതിന് 529735 കേസുകൾ ആണ് രേഖപ്പെടുത്തിയിരുന്നത് .ഇത്തരത്തിലുള്ള സാഹചര്യത്തിൽ ആണ് സ്മാർട്ട് സംവിധാങ്ങൾ ഒരുക്കിയിരിക്കുന്നത് .ചില ഡ്രൈവർമാർ പെട്ടന്ന് അവരുടെ ലൈൻ മാറ്റുകയും നിർബന്ധിത നിയമം പാലിക്കാതിരിക്കുകയും ചെയ്തതിനാൽ എമിറേറ്റിലെ എല്ലാ തെരുവുകളിലും സ്മാർട്ട് സംവിധാനം വിന്യസിപ്പിച്ചിട്ടുണ്ട് .ട്രാഫിക് നിയമത്തിലെ ഭേദഗതി വരുത്തിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ പ്രകാരം ലൈറ്റ് വാഹനം നിർബന്ധിത പാത പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴയായി കണക്കാക്കുന്നത് 400 ദിർഹമാണ് എന്ന് മേജർ ജനറൽ സെയിഫ് അൽ മസ്‌റൂയി വിശദികരിച്ചു .റോഡ് മോശം ,ദൃശ്യപരത, ഗതാഗതകുരുക്ക് ,,അപകടങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ഓവർടേക്ക് ചെയുന്നത് തടയുന്ന നിയമങ്ങൾ ,റോഡ് ഉപയോക്താക്കളുടെ സുരക്ഷ വര്ധിക്കുന്നതിലും അച്ചടക്കം സ്ഥാപിക്കുന്നതിനായി സ്മാർട്ട് സംവിധാനങ്ങ ളിലൂടെയും ആധുനിക സാങ്കേതിക വിദ്യയുടെയും നിയമലംഘകരെ തടയാനുള്ള ദുബായ് പോലീസ് ന്റെ തീവ്രത മേജർ ജനറൽ സെയിഫ് അൽ മസ്‌റൂയി ഊന്നിപ്പറഞ്ഞു .