
പലസ്തീൻ: ഗാസയിൽ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ചർച്ചകൾക്ക് മധ്യസ്‌ഥത വഹിക്കുന്ന ഖത്തറാണ് വെടിനിർത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക.
വൈകീട്ട് 4 മണിയോടെ (ഇന്ത്യൻ സമയം വൈകീട്ട് 7.30) പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 ബന്ധികളെ ഹമാസ് വിട്ടയയ്ക്കുമെന്നും ഖത്തർ വ്യക്തമാക്കി. ഇവരെ റെഡ് ക്രോസിനു കൈമാറും. നാലു ദിവസത്തിനുള്ളിൽ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാറെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.
അതേസമയം ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്‌തീൻ തടവുകാരെ മോചിപ്പിക്കുമെന്നും മജീദ് അൽ അൻസാരി പറഞ്ഞു. എത്ര തടവുകാരെ എന്നത് പുറത്തു വിട്ടിട്ടില്ല