സൗദി അറേബ്യായിൽ താമസ തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയ പതിനാറായിരത്തിലധികം വിദേശികൾ പിടിയിൽ ആയെന്നു സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 9865 പേർ താമസ നിയമം ലംഘിച്ചവരാണ്. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 3610 പേരും തൊഴിൽ നിയമം ലംഘിച്ചതിന് 1978 പേർ അറസ്റ്റിലായി. സൗദിയിലേക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് 782 പേർ അറസ്റ്റിലായെന്നും മന്ത്രാലയം അറിയിച്ചു. വിവിധ നിയമ ലംഘനങ്ങൾക്ക് 46907 വിദേശികൾ ആണ് സൗദി അറേബ്യായിൽ നിയമ നടപടി നേരിടുന്നത്. 9180 പേരെ നാട് കടത്തി. നിയമനടപടികൾ നേരിടുന്നതിൽ കൂടുതൽ പേരും പുരുഷന്മാർ ആണ്. രാജ്യത്തു അനധികൃതമായി പ്രേവേശിക്കുന്നവർക്ക്കും രേഖകൾ ഇല്ലാതെ കഴിയുന്നവർക്കും സഹായവും പിന്തുണയും നൽകുന്നവർക്ക് പത്തു ലക്ഷം സൗദി റിയാൽ പിഴയും പതിനഞ്ചു വര്ഷം വരെ തടവും ശിക്ഷയും ലഭിക്കുമെന്നു സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.