അബുദബി: ഇന്ത്യാ-ആഫ്രിക്ക ട്രേഡ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ, ഇന്ത്യ എസ്എഡിസി ട്രേഡ് കമ്മിഷന് അബുദബിയിൽ തുടക്കമായി. അബുദബിയിലുള്ള സിംബാബ്‌വെയുടെ ഇപ്പോഴത്തെ എസ്എഡിസി അംബാസഡറുടെ സാന്നിധ്യത്തിലാണ് കമ്മിഷന് തുടക്കം കുറിച്ചത്. പ്രമുഖ വ്യവസായി വിജയ് ആനന്ദിനെ എസ്.എ.ഡി.സി രാജ്യങ്ങളായ സിംബാബ്‌വെ, യുഎഇ, ഇന്ത്യ എന്നിവയ്‌ക്കിടയിലുള്ള വ്യാപാര വികസനത്തിനുള്ള ട്രേഡ് കമ്മിഷണറായും നിയമിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ ഉടമ്പടിയുടെ പൂർണ തോതിലുള്ള പ്രയോജനം നേടുന്നതിനും, മികച്ച ബിസിനസ് വളർച്ചയ്ക്കും, നിക്ഷേപ പ്രോത്സാഹനത്തിനും വേണ്ടി ഇന്ത്യയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്.ഏം .ഇ) നിക്ഷേപക മേഖലയിൽ ബോധവൽക്കരണം നടത്തുക, അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക, എന്നിവ ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ കൗൺസിൽ നടത്തുമെന്ന് ട്രേഡ് കമ്മീഷണർ വിജയ് ആനന്ദ് പറഞ്ഞു
ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്‍റെ പ്രസിഡന്‍റ് ഡോ. ആസിഫ് ഇഖ്ബാലും ഇന്ത്യയും യുഎഇയും സിംബാബ്‌വെയും തമ്മിലുള്ള ഈ ത്രികക്ഷി പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ചു. യുഎഇയിലെ ഇന്ത്യക്കാർ സിംബാബ്‌വെയിലെ ബിസിനസ്സ് വളർച്ചയിൽ വളരെ താല്പര്യം ഉള്ളവരുമാണ്. എന്നും ഈ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ പിന്തുണച്ചതിന് യുഎഇയിലെ സിംബാബ്‌വെ എംബസിക്ക് നന്ദി പറയുന്നുവെന്നും ഡോ.ഇക്ബാൽ പറഞ്ഞു.
ഇന്ത്യ-ആഫ്രിക്ക വ്യാപാര കൗൺസിലിന്‍റെ വ്യാപാര കമ്മീഷണറായി ചുമതല ഏറ്റെടുക്കുമ്പോൾ, ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ പുതിയ ഉയരങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം വെച്ചതെന്നും . 2025-ൽ തങ്ങളുടെ പ്രതിനിധി സംഘം വിവിധ രാജ്യങ്ങളിലേക്ക് പോകുമെന്നും വിജയ് ആനന്ദ് വ്യക്തമാക്കി.