
ജീവിതമാകുമ്പോ ഇത്തിരി വെല്ലുവിളികളൊക്ക നേരിടണം. എപ്പോഴും comfort zone ൽ തന്നെയിരുന്നാൽ യഥാർത്ഥ നമ്മുടെ potential ഒരു പക്ഷെ നമ്മളറിയാതെ പോകും. മാസം കൃത്യം ശമ്പളം കിട്ടുന്ന ഒരു ജോലി ഉപേക്ഷിച്ചു ഒരു ബിസിനസ് തുടങ്ങുക എന്നത് ഇത്തിരി പ്രതിസന്ധി നിറഞ്ഞ ഒരു കാര്യം തന്നെയാണ് എന്നാൽ വെല്ലുവിളികൾ സ്വീകരിച്ച് തുടർച്ചയായി പരിശ്രമം നടത്തി വിജയം കൈവരിച്ച ഒരു പെൺകരുത്തിന്റെ കഥയാണിത്. ജസ്ല !
പ്ലസ് ടു കഴിഞ്ഞ ഉടനെ തന്നെ സ്വന്തം കാലിൽ നിൽക്കണം എന്ന ആഗ്രഹം കൊണ്ട് ജോലി തിരഞ്ഞിറങ്ങി ജസ്ല. അങ്ങനെ നീണ്ട പരിശ്രമത്തിനുശേഷം 2007ൽ ഇത്തിസലാത്ത് ഓഫീസിൽ ജോലിയും ലഭിച്ചു. ജോലി ചെയ്തു കൊണ്ട് തന്നെയാണ് യുഎഇയിൽ നിന്ന് ജസ്ല എംജി യൂണിവേഴ്സിറ്റിയിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയത്. അങ്ങനെ 2007 മുതൽ 2018 വരെ പല കമ്പനികളിലായി ഉയർന്ന പോസ്റ്റിൽ തന്നെ ജോലിയും ചെയ്തു. എന്നാൽ സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹം കൊണ്ട് ജോലി ഉപേക്ഷിച്ച് നല്ലൊരു ബിസിനസ് തുടങ്ങാൻ തീരുമാനിച്ചത് പെട്ടെന്നായിരുന്നു.
well settled ആയിരിക്കെ നല്ലൊരു ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങണം എന്ന ആശയം വീട്ടിൽ അവതരിപ്പിച്ചപ്പോൾ മികച്ച പ്രതികരണം ഒന്നുമല്ല ആദ്യം മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ബിസിനസിൽ ഒരു തുടക്കക്കാരി ആയതുകൊണ്ടുതന്നെ പല വെല്ലുവിളികളും നേരിടേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ ബിസിനസ് തുടങ്ങുന്നത്. ജോലിസ്ഥലത്തെ നിന്നിറങ്ങിയപ്പോൾ കിട്ടിയ സെറ്റിൽമെൻറ് പണവും ഒപ്പം താൻ സ്വരൂപിച്ച പണവും എല്ലാം ചേർത്ത് സ്വന്തമായി ഒരു ബിസിനസ് എന്ന തന്റെ സ്വപ്നം ജസ്ല പൂവണിയിച്ചു.. 2019 അൽ ബുറൂജ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ എന്ന സ്ഥാപനം തുടങ്ങി..
ആദ്യമൊക്കെ ബിസിനസിൽ ഒരു തുടക്കക്കാരി ആണ് എന്നതുകൊണ്ടുതന്നെ പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. ജസ്ല സ്വയം സാധനങ്ങൾ ഡെലിവറി ചെയ്യുകവരെ ചെയ്തിട്ടുണ്ട്. എന്നാലും വിട്ടുകൊടുക്കാൻ ജസ്ല തയ്യാറായിരുന്നില്ല.
പിന്നീട് ഡെയിലി റൂട്സ് എന്ന ഫ്രഷ് ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ സ്ഥാപനവും തുടങ്ങി. തൻറെ കിച്ചണിലേയ്ക്ക് താൻ തിരഞ്ഞെടുക്കുന്ന അതേ ക്വാളിറ്റിയിൽ ഉള്ള ഫ്രൂട്ട്സും വെജിറ്റബിൾസും ഒക്കെയാണ് ഡെയിലി റൂട്ടില് താൻ വിൽക്കുന്നത് എന്നതുകൊണ്ടുതന്നെ പെട്ടെന്നുതന്നെ കസ്റ്റമേഴ്സ് വളർന്നു. അഫ്ഫോർഡ് ചെയ്യാൻ പറ്റുന്ന രീതിയിൽ ആളുകളുടെ ഇഷ്ടാനുസരണം ഫ്രഷ് ജ്യൂസുകളും ഡെയിലി റൂട്സിലുണ്ട് ഉണ്ട്..

അതുമാത്രമല്ല ഇന്ന് ലേഡീസ് ആൻഡ് കിഡ്സ് സ്റ്റിച്ചിങ് യൂണിറ്റുകളും, യൂണിഫോം സ്റ്റിച്ചിങ് യൂണിറ്റുകളും തുടങ്ങി ടൈലറിങ് യൂണിറ്റുകളുടെ ഉടമകൾ കൂടിയാണ് ജസ്ല. പടിപടിയായി തന്റെ ഓരോ ആഗ്രഹങ്ങളും എത്തി പിടിച്ച്. ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഓരോ വനിതകൾക്കും പ്രചോദനമാണ് ഈ പെൺകരുത്ത്. 30 കുടുംബങ്ങളുടെ അത്താണി കൂടിയാണ് ഇന്ന് ജസ്ല. തൻറെ സ്ഥാപനങ്ങളുടെ ഈ വലിയ വിജയത്തിനു പിന്നിൽ തന്നോടൊപ്പം താങ്ങും തണലുമായി നിൽക്കുന്ന അവിടുത്തെ ജോലിക്കാർ തന്നെയാണ് ഇന്ന് ജസ്ല പറയുന്നു. ഒരു കുടുംബം പോലെയാണ് അവർ തനിക്ക്..
ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യുഎഇ നൽകുന്ന സപ്പോർട്ടും വളരെ വലുത് തന്നെയാണ്.വീട് നോക്കാൻ കെൽപ്പുള്ള ഒരു സ്ത്രീക്ക് എന്തും എത്തിപിടിക്കാൻ പറ്റുമെന്നും അവൾ ഏത് പ്രതിസന്ധികൾ തരണം ചെയ്യാൻ കെല്പുള്ളവളാണെന്നും ജസ്ല പറയുന്നു