സൗദി അറേബ്യായിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുതിയ പാസ്സന്ജർ റൈറ്റ് പ്രൊട്ടക്ഷൻ റെഗുലേഷനുകൾ പ്രെഖ്യാപിച്ചു .ടിക്കറ്റിങ് ,ബോര്ഡിങ് ഇൻ ഫ്ലൈറ്റ് സേവനങ്ങൾ ,ബാഗേജ് കൈകാര്യം ചെയ്യൽ ,ചലന ശേഷി കുറവുള്ളവർ ഉൾപ്പെടെ പ്രേത്യേക ആവശ്യമുള്ള യാത്രക്കാർക്കു ഭക്ഷണം നൽകൽ എന്നിവ ഉൾകൊള്ളുന്ന പുതിയ നിയാന്ത്രങ്ങൾ നവംബര് 20 മുതൽ പ്രാബല്യത്തിൽ വരും . ഫ്ലൈറ്റ് കാലതാമസം ,റദ്ദാക്കലുകൾ ,ഓവർബുക്കിംഗ് ,അപ്രതീക്ഷ സ്റ്റോപ്പ് ഓവറുകൾ എന്നിവ പോലുള്ള സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്തു നഷ്ടപരിഹാര വ്യവസ്ഥകൾ ശക്തിപ്പെടുത്തുകയും ,വിപുലീകരിക്കുകയും ചെയുന്നുണ്ട് .ചില സന്ദര്ഭങ്ങളിൽ പേഔട്ടുകൾ യഥാർഥ ടിക്കറ്റ് മൂല്യത്തിന്റെ 150 -200 ശതമാനമായി ഉയർന്നേക്കാം .ലഗേജുകൾ നഷ്ടപെട്ടതോ ,കേടായതോ ആയ യാത്രക്കാർക്ക് ഏകദേശം 6,568 സൗദി റിയാൽ നഷ്ടപരിഹാരം നൽകും .യാത്രക്കാർക്ക് മികച്ച സേവന നിലവാരം ഉറപ്പുനൽകുന്നത്തിനു വേണ്ടി ആണ് ഇത്തരത്തിലുള്ള നിയമകൾ കൊണ്ടുവന്നിട്ടുള്ളത് .യാത്ര തടസങ്ങളാൽ വലയുന്ന യാത്രക്കാരെ പിന്തുണക്കുന്നതിലും സൗദിയുടെ വ്യോമയാന തന്ത്രത്തിന്റെ വളർച്ച അജണ്ടയെ പിന്തുണക്കുന്നതിലും പുതിയൊരു വഴിത്തിരിവ് നൽകുന്നു എന്ന് അബ്ദുൽ അസ്സീസ് ബിൻ പറഞ്ഞു .
യാത്രക്കാരുടെ എണ്ണം പ്രെതിവർഷം മൂന്നിരട്ടി ആയി 330 ദശലക്ഷമായി വർധിക്കുകയും 2030 ഒടേ രാജ്യത്തെ 250 ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു
ഗൾഫ് ഫോക്കസ് സൗദി അറേബ്യാ