അബുദബി :യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത വേനൽ ചൂടിൽ നിന്ന് ആശ്വാസം പകരുന്ന തരത്തിൽ ഇന്നും മഴ പെയ്യുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി
(എൻ.സി. എം)അറിയിച്ചു.
ഷാർജയിലും, ഖോർ ഫക്കാനിലും ,ഫുജൈറയിലും ഓഗസ്റ്റ് 4 തിങ്കളാഴ്ച്ച പുലർച്ചെ മഴ പെയ്തതായി കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ദുബൈ, അൽ ഐൻ മറ്റ് കിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ മഴ ഇന്ന് പ്രദീഷിക്കാം. നിലവിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജാഗ്രത പാലിക്കാൻ അധികൃതർ നിവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.അബുദബിയിലെ അധികൃതർ താഴ് വാരങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവർ കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് വേഗത കുറയ്ക്കാനും ശ്രദ്ധയോടെ ഡ്രൈവ് ചെയ്യാനും നിർദേശിച്ചു.ഉപരിതലത്തിലെ ന്യൂനമർദം, തെക്കും വടക്കുമുള്ള ഉയർന്ന തലത്തിലെ ന്യൂനമർദ സംവിധാനങ്ങൾ, ഉയർന്ന തലങ്ങളിലെ താരതമ്യേന തണുത്ത വായു എന്നിവയാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം.കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തുടനീളം താപനിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം ഈർപ്പവും കൂടുതലാണ്. ഉൾപ്രദേശങ്ങളിൽ ആപേക്ഷിക ആർദ്രത 80 മുതൽ 85 ശതമാനം വരെയും തീരപ്രദേശങ്ങളിൽ 90 ശതമാനത്തിന് മുകളിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഖോർഫക്കാനിലും ഫുജൈറയിലും പുലർച്ചെ മഴ. ചൂട് തുടരും.ദുബൈയിലും അൽ ഐനിലും ഇന്ന് കൂടുതൽ മഴയ്ക്ക് സാധ്യത.



