ദുബൈ: കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള വെട്ടികുറച്ച സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ച്
എയർഇന്ത്യ എക്സ്പ്രസ്.
തിരുവനന്തപുരം-ദുബൈ, അബൂദബി സർവിസുകളാണ് പുനഃസ്ഥാപിച്ചത്. ഈമാസം 28 മുതൽ തിരുവനന്തപുരം-ദുബൈ സർവിസുകളും ഡിസംബർ 3 മുതൽ തിരുവനന്തപുരം-അബൂദബി സർവിസുകളും പുനരാരംഭിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി.
28ന് പുലർച്ചെ 1.50ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിമാനം 4.35ന് ദുബൈയിലെത്തും. രാവിലെ 6.05ന് ദുബൈയിൽ തിരുവനന്തപുരത്തേക്ക് യാത്രതിരിക്കും.
ഒക്ടോബർ 30ന് വൈകീട്ട് 6.20ന് തിരുവന്തപുരത്ത് നിന്നും രാത്രി 10.05ന് ദുബൈയിൽ നിന്നുമാണ് മറ്റ് സർവിസുകൾ. ആഴ്ചയിൽ ആകെ നാലു സർവിസുകളാണുണ്ടാവുക.
തിരുവനന്തപുരത്ത് നിന്നും രാത്രി 7.55ന് പുറപ്പെടുന്ന വിമാനം 10.55 ന് അബൂദബിയിലെത്തും. തിരിച്ച് 11.55ന് അബൂദബിയിൽനിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 5.55ന് തിരുവനന്തപുരത്ത് എത്തും. ആഴ്ചയിൽ ആകെ 3
സർവിസുകളുണ്ടാകും.
അതേസമയം, തിരുവനന്തപുരത്ത് നിന്നും ദോഹ, മനാമ, മസ്കത്ത്, റിയാദ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ പുനഃസ്ഥാപിച്ചിട്ടില്ല. മാത്രമല്ല, കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നും ഗൾഫിലേക്കുള്ള സർവിസുകളും പുനരാംഭിച്ചിട്ടില്ല.



