അമേരിക്കൻ പ്രതിനിധി ജാരെഡ് കുഷ്നറും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ജറുസലേമിൽ കൂടിക്കാഴ്ച നടത്തി, ഗാസയിലെ അമേരിക്കൻ മധ്യസ്ഥതയിൽ നടപ്പിലാക്കുന്ന വെടിനിർത്തൽ കരാറിന്റെ ആദ്യവും രണ്ടാമത്തെ ഘട്ടവും സംബന്ധിച്ച് ചർച്ച നടത്തി. “ഇരുവരും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഒന്നാം ഘട്ടത്തെയും, ഹമാസിനെ ആയുധരഹിതരാക്കുന്നതും, ഗാസയെ സൈനികവൽക്കരണത്തിൽ നിന്ന് വിമുക്തമാക്കുന്നതും, ഗാസയുടെ ഭാവിയിൽ ഹമാസിന് ഇനി ഒരിക്കലും പങ്കില്ലെന്ന് ഉറപ്പാക്കുന്നതുമായ ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാവിയെയും കുറിച്ച് ചർച്ച ചെയ്തു,” എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വക്താവ് ഷോഷ് ബെഡ്രോസിയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “രണ്ടാം ഘട്ടത്തിൽ അന്താരാഷ്ട്ര സ്ഥിരതാ സേനയെ സ്ഥാപിക്കുന്നതും ഉൾപ്പെടുന്നു, അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇപ്പോൾ ഇരുവിഭാഗങ്ങളും ചേർന്ന് ചര്‍ച്ച ചെയ്യുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും ഇസ്രയേലും ഗാസാ പദ്ധതിയുടെ രണ്ടാം ഘട്ടത്തെക്കുറിച്ച് ചര്‍ച്ച നടത്തി.



