അബൂദബി: യു.എ.ഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ്’ പദ്ധതിയിലേക്ക് 15 കോടി ദിർഹം സംഭാവന നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി. 371 കോടി രൂപയ്ക്കു സമാനമാണ് ഈ തുക .
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ്റെ പ്രത്യേക താൽപര്യപ്രകാരം അബൂദബി ഔഖാഫ്ൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
അനാഥരായ കുട്ടികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം, സമഗ്ര ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അബൂദബിയിൽ 52 വർഷമായി പ്രവർത്തിക്കുന്ന തനിക്ക് ഈ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് യൂസഫലി പറഞ്ഞു. യു.എ.ഇയുടെ മാനുഷിക മൂല്യങ്ങളും ജീവകാരുണ്യ പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ്റെ ന്റെ കാരുണ്യപാതയും ‘മദർ ഓഫ് ദ നേഷൻ’ എന്നറിയപ്പെടുന്ന മഹത്തായ പദ്ധതിയുടെ പ്രവർത്തനങ്ങളും അനേകം കുഞ്ഞുങ്ങൾക്കാണ് ആശ്രയമാവുക.



